2015, ജൂലൈ 19, ഞായറാഴ്‌ച

കൊല്ലുന്നതിന് ഒരൊറ്റ നിമിഷം മുന്‍പ്....

                         












             "അവന്‍ ഇല്ലാതെയാകണം..നമ്മുടെ പാര്‍ട്ടിയുടെ രണ്ട് പേര്‍ രക്തസാക്ഷികള്‍     ആയതിനു പിന്നിലെ ബുദ്ധികേന്ദ്രം അവനാണ്.."

         നേതാവിന്‍റെ  വാക്കുകള്‍ അവരെ ഉത്തേജിപ്പിച്ചു..ഓരോ വാക്കിനും അവരുടെ കൈകള്‍ക്ക്‌ ബലവും .മനസ്സിന് കാഠിന്യവും കൂട്ടിയത്‌ പോലെ..പടര്‍ന്ന്‍ കയറുന്ന ചുവപ്പ് നിറം..അത് പാര്‍ട്ടി ഓഫീസില്‍ നിറയുന്നു..ഒപ്പം ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ള ആ ചെറുപ്പക്കാരുടെ മനസ്സിലും..അവര്‍ പരസ്പരം നോക്കി..ഒരു തയ്യാറെടുപ്പ്‌ പോലെ നാലു ചെറുപ്പക്കാരുടെ മനസ്സും ഒന്നായി ഒരു വഴിയ്ക്ക് സഞ്ചാരം തുടങ്ങി.."കൊല്ലുക"..അവനെ കൊല്ലുക...

      ക്യാമ്പസിലെ വിദ്യാര്‍ഥി സംഘടനയുടെ നേതാവായിരുന്നു നാല്‍വര്‍സംഘത്തിലെ പ്രധാനി..അവന്‍ തന്നെ മറ്റുള്ളവര്‍ക്ക് അയാളെ കൊല്ലാനുള്ള പദ്ധതി വിശദീകരിച്ചു..വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്‌ അയാള്‍ മകളെ എടുക്കാന്‍ ബൈക്കുമായി വരുന്ന വഴി..അതായിരുന്നു പറ്റിയ സമയം..

                              "നമ്മള്‍ നാലു പേരും നാലിടത്ത്‌..വളവ് കഴിഞ്ഞ് കാടു പിടിച്ച് കിടക്കുന്ന പറമ്പിലെ വേലിയുടെ മറവില്‍ നീ ഇരിക്കണം..വടിവാള്‍ വേലിയില്‍ ഒളിപ്പിച്ച്...പൊളിഞ്ഞു കിടക്കുന്ന വെയിറ്റിംഗ് ഷെഡില്‍ നീങ്ങള്‍ രണ്ടു പേരും ഒരു സൈക്കിളുമായി...ഞാന്‍ ഇലക്ട്രിക്‌ പോസ്റ്റിനടുത്ത്  കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ കൂന മറവില്‍...അയാള്‍ വരുമ്പോള്‍ സൈക്കിള്‍ വട്ടം വെക്കുക...നിങ്ങളെ നോക്കുന്ന സമയത്ത്‌ എതിര്‍ വശത്തെ വേലിക്കൂട്ടില്‍ നിന്നും ചാടിയിറങ്ങി കാലിന്റെ കുറുവിന് താഴെ ആദ്യ വെട്ട്..അതിന്‍റെ അടുത്ത നിമിഷം കഴുത്തില്‍ അടുത്ത വെട്ട്..വീണു കഴിഞ്ഞാല്‍ നിമിഷം കൊണ്ട് എല്ലാവരും ചേര്‍ന്ന്‍...മരിച്ചു എന്ന് ഉറപ്പായാല്‍ ആളൊഴിഞ്ഞ പറമ്പില്‍ കയറി സ്കൂളിന്റെ പിന്നില്‍ കൂടി പുറത്തേക്ക്..അവിടെ നേതാവ്‌ വണ്ടിയുമായി കാത്ത്‌ നില്‍ക്കുന്നുണ്ടാകും..."

       ''എക്സ്സലന്റ്റ്‌... '' നേതാവിന്‍റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു,,എതിര്‍ പാര്‍ട്ടിയുടെ തലവന്‍റെ ചോര കാണാനുള്ള കൊലച്ചിരി..

       മുന്‍കൂര്‍ തയ്യാറാക്കിയ പദ്ധതി പ്രകാരം പിറ്റേന്ന് വൈകീട്ട് ...സമയം അടുത്ത് വരുന്തോറും നാലു പേരുടെ മനസ്സില്‍ അയാളെ കൊല്ലാനുള്ള ഊര്‍ജ്ജം ഏറി വന്നു..കൈകള്‍ക്ക്‌ ബലവും, മനസ്സിന് കാഠിന്യവും...ചുവപ്പ് നിറത്തില്‍ മുങ്ങി ഉറക്കെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കാന്‍ ആവേശം..വെയിറ്റിംഗ് ഷെഡില്‍ സൈക്കിളുമായി രണ്ട് പേര്‍...വേലിയുടെ മറവില്‍ ഒരാള്‍, മെറ്റല്‍ കൂനയ്ക്ക്‌ മറവില്‍ മറ്റൊരാള്‍..മുറുകെ പിടിച്ച ആയുധമായി.. ദൂരെ നിന്നും അയാളുടെ ബൈക്കിന്‍റെ ശബ്ദം..അതടുത്ത് വരുന്നു..മരണത്തിന്‍റെ സംഗീതം പോലെ..കണ്ണുകള്‍ കൊണ്ട് അവര്‍ പരസ്പരം ആശയ വിനിമയം...ശബ്ദം അടുത്ത്‌ വരുന്നു...ആയുധത്തില്‍ മുറുകെ പിടിച്ച്..ചോര കാണാന്‍ വെമ്പുന്ന മനസ്സ്‌...അടുത്ത ഏതാനും നിമിഷത്തിനുള്ളില്‍ അയാള്‍ കൊല്ലപ്പെടും..

കൊല്ലുന്നതിന് ഒരൊറ്റ നിമിഷം മുന്‍പ്......

       അവര്‍ കാത്ത്‌ നിന്ന സ്ഥലത്തിന് ഇരുപതടി ദൂരത്തില്‍ അയാള്‍ തന്‍റെ ബൈക്ക്‌ നിര്‍ത്തി..നിര്‍ത്തുന്നതിനു മുന്‍പ് തളര്‍ന്ന്‍ താഴെ വീണു..നെഞ്ച് പൊത്തി പിടിച്ച്..അവരുടെ കൈകളില്‍ നിന്നും ആയുധത്തിന്റെ പിടി അയഞ്ഞു...അയാള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍...ആദ്യം ഓടിയെത്തിയത് മെറ്റല്‍ കൂനയുടെ മറവില്‍ നിന്നും ആ ചെറുപ്പക്കാരന്‍ ...പിന്നാലെ മറ്റ് മൂന്ന്‍ പേര്‍..ആയുധമില്ലാതെ..അത് വരെ തയ്യാറാക്കി വെച്ച പദ്ധതി മറന്ന്‍...അയാള്‍ അപ്പോഴും നെഞ്ചില്‍ കൈ വെച്ച്...കണ്‍ മുന്നില്‍ മരണം..ചോര ചിതറാതെ നിശബ്ദമായ മരണം..വീണ് കിടക്കുന്ന ബൈക്ക്‌ ആരോ ഉയര്‍ത്തി..പിടയുന്ന ആ മനുഷ്യനെ അവര്‍ പിടിച്ചുയര്‍ത്തി..അയാളെ നടുവില്‍ ഇരുത്തി ബൈക്ക്‌ അധിവേഗം അടുത്തുള്ള ആശുപതിയിലെക്ക്...ആയുധങ്ങള്‍ അനാഥമായി...പദ്ധതികള്‍ക്ക് സമാപ്തിയായി..

    ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആ ചെറുപ്പക്കാര്‍...അവരുടെ മനസ്സ്‌ ശൂന്യമായിരുന്നു..കൈകള്‍ക്ക്‌ ബലവും, മനസ്സിനു കാഠിന്യവും നഷ്‌ടമായ ഒരവസ്ഥ...മനസ്സില്‍ നിന്നും ചുവപ്പ് നിറം നഷ്ടമായി..എല്ലാം കറുപ്പില്‍...ആര്‍ത്തലച്ച് വന്ന ഒരു കുടുംബം...അതയാളുടെ ഭാര്യയും, ബന്ധുക്കളും..ആരോ അയാളുടെ ആറു മാസം പ്രായമുള്ള കുട്ടിയെ ആ ചെറുപ്പക്കാരുടെ കൈകളില്‍ നല്കി..അലമുറയിടുന്ന അവര്‍ക്ക്‌ മുകളില്‍  ഡോക്ടറുടെ കനത്ത ശബ്ദം മുഴങ്ങി..

        "he is ok...നിങ്ങള്‍ ഇങ്ങിനെ ബഹളം വെക്കരുത്..ഒരു മേജര്‍ അറ്റാക്ക്‌ ആയിരുന്നു..സമയത്തിനു ഈ ചെറുപ്പക്കാര്‍ ഇവിടെ എത്തിച്ചു..ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.ഈ ചെറുപ്പക്കാരുടെ രൂപത്തില്‍..."

    ഡോക്ടര്‍ പറഞ്ഞു തീര്‍ത്തതും അയാളുടെ ഭാര്യ എന്ന്‍ തോന്നിക്കുന്ന യുവതി ആ നാല്‍വര്‍ സംഘത്തിന്‍റെ കാലില്‍ വീണു..ആ സ്ത്രീയുടെ കണ്ണ് നീര്‍ ആ പാദങ്ങളെ നനച്ചു...കണ്ടു നിന്നവരുടെ കണ്ണുകളെയും...അവരില്‍ ഒരാളുടെ കൈയ്യില്‍ ഇരുന്ന്‍ ആറു മാസം പ്രായമുള്ള കുട്ടി പല്ലില്ലാത്ത മോണ കാണിച്ച് അവരെ നാലു പേരെയും നോക്കി ചിരിച്ചു..ഭൂമിയില്‍ ദൈവത്തിന്‍റെ സാന്നിധ്യമായ നിഷകളങ്കമായ ചിരി..അവര്‍ പരസ്പരം നോക്കി..കണ്ണുകള്‍ കൊണ്ട് ആശയമിനിമയം...ആ മനസ്സുകള്‍ ഒന്നിച്ചു...അവരില്‍ നിന്നും ആയുധങ്ങള്‍ പിടി അയഞ്ഞു..അവര്‍ മനസ്സില്‍ നിന്നും ആയുധങ്ങള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു..ആയുധം കൊണ്ടല്ല. ...ആശയങ്ങള്‍ കൊണ്ടാണ് പോരടെണ്ടത് എന്ന തിരിച്ചറിവിന്റെ വെളിച്ചം അവരുടെ മനസ്സില്‍ പുതിയ വര്‍ണ്ണങ്ങള്‍ വിരിയിച്ചു....


NB:- ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ എന്‍റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ട അറിഞ്ഞ കാഴ്ചകള്‍...പരസ്പരം പാര്‍ട്ടിയുടെ പേര് പറഞ്ഞ് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് നഷ്‌ടമായ ജീവനുകള്‍ ഒത്തിരിയാണ്‌..കൊല്ലുന്നവനും കൊല്ലപെടുന്നവനും നഷ്ടമാകുന്നത് ജീവിതം..അവരെ ചുറ്റി പറ്റി നില്‍ക്കുന്ന കുടുംബം..എന്തെങ്കിലും ഇവര്‍ നേടിയോ??ഒന്നുമില്ല...നഷ്ടം ഇതില്‍ ഉള്‍പ്പെട്ട പാവങ്ങള്‍ക്ക്....ഞാന്‍ ഈ കഥ എഴുതിയത് ഒരാളെയും ലക്ഷ്യം വെച്ചല്ല..എനിക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഇല്ല...എന്റെ നാടിന്‍റെ വേദന ഞാന്‍ പങ്ക് വെക്കുന്നു...കൊടുങ്ങല്ലൂരില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്...ആരെല്ലാമോ ആര്‍ക്കെല്ലാം വേണ്ടി ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്നു...എന്തിനു വേണ്ടി എന്ന് ചോദിച്ചാല്‍ ഉത്തരം അവര്‍ക്കുമറിയില്ല..

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2016, ജനുവരി 19 6:33 AM

    your thought is right. But the most educated state people dont have their own brain. There is no difference between an animal and these people. Leaders will make their followers like that, then only they can enjoy their position for long time. Normal people are fool and they are not thinking what they are loosing.

    My humble request to all people, please use your brain, dont be a slave of any one. Think before doing and then do. Live a peace full life.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2016, ജനുവരി 19 8:18 AM

    your thought is right. But the most educated state people dont have their own brain. There is no difference between an animal and these people. Leaders will make their followers like that, then only they can enjoy their position for long time. Normal people are fool and they are not thinking what they are loosing.

    My humble request to all people, please use your brain, dont be a slave of any one. Think before doing and then do. Live a peace full life.

    മറുപടിഇല്ലാതാക്കൂ
  3. SIR, I READ THIS AND THEN I WENT THROUGH ALL ARCHIVES. REALLY...., SOMETHING IS TAUNTING ME, LIKE "I HAVE SORROW BUT CAN'T CRY" SITUATION. HATS OFF................

    മറുപടിഇല്ലാതാക്കൂ